Wednesday, September 15, 2010

എന്‍റെ ആദ്യ പ്രണയം...

                പ്രണയാനുഭവങ്ങള്‍ എനിക്ക് വളരെ കുറച്ചു മാത്രം , സമയക്കുറവും സാമ്പത്തിക കുരവ‌ും കാരണം അന്നോരുപക്ഷേ അനുവദിച്ചില്ല എന്ന് വേണം പറയാന്‍ , എന്നിരുന്നാലും മനസ്സില്‍ എന്നെന്നും നൊമ്പരമായി അവശേഷിക്കുന്ന ഒരു കഥപറയാം, പക്ഷെ അതിനെ പ്രണയ കഥ എന്ന് വിളിക്കാമോന്നു അറിയില്ല എനിക്ക്....


തൊണ്ണൂറ്റി ഒന്‍പതു രണ്ടായിരം കാലഘട്ടം, ഓനാട്ടു കരയിലെ പ്രശതവും ഏട്ടവുമ് മനോഹരവും ആയ ക്രിസ്തീയ കലാലയത്തില്‍ നിന്നും രസതന്ത്രത്തില്‍ ബിരുധപടനം കഴിഞ്ഞിറങ്ങിയ കാലം, ഡിസംബറിന്റെ നഷ്ട്ടതാല്‍ വിങ്ങുന്ന ഹൃദയവുമായി കൂട്ടുകാരെയൊക്കെ നഷ്ട്ട്ട പെട്ട് ഫൈനല്‍ ഇയര്‍ പരീക്ഷ കഴിഞ്ഞു പ്രാക്ടികള്‍ പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പ് നടക്കുന്ന സമയം, ചുമ്മാ വീട്ടിന്നു മുന്നിലെ കശുമാവിന്‍ തണലില്‍ ഇരുന്നു മനസ്സില്‍ ആസിഡുകളും ആള്‍ക്കലികളും മനസ്സില്‍ കൂട്ടി കുഴച്ച് സമയം കളഞ്ഞു കൊണ്ടിരുന്നപ്പോള്‍, അതാ വരുന്നു സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് കേവലം രണ്ടോ മൂന്നോ ദിവസം മാത്രം പഠിച്ച കായംകുളത്തെ അതി പ്രശസ്തമായ പാരലല്‍ കോളേജിലെ പ്രിന്സിപലും സംഘവും. ഈ വര്‍ഷത്തേക്ക് പീല്ലെരെ പിടിക്കാനുള്ള വരവായിരുന്നു ഏതൊ പിള്ളേരുടെ ഭവനവും തിരക്കി. രസതന്ത്രം പഠിപ്പിക്കാന്‍ ആണുങ്ങളെ കിട്ടാത്ത കാലമായതു കൊണ്ട് സ്വാഭാവികമായും അദ്ദേഹം എനിക്കൊരു ഓഫര്‍ വെച്ചു. അങ്ങനെ എഴാം ക്ലാസ്സുമുതല്‍ എല്ലാ ക്ലാസ്സിനും ആറോ ഏഴോ ഓക്കെ ഡിവിഷന്‍ ഉള്ള ആ സ്ഥാപനത്തില്‍ ഞാനും ഒരധ്യാപകനായി . മണിക്കൂരിനായിരുന്നു കൂലി, അറുപതു രൂപ അന്ന്. ഫ്രെഷ് ആണെന്ന പേരില്‍ ആദ്യം തന്നത് +1...


എനിക്ക് അന്ന് പ്രായം ഇരുപതു കഴിഞ്ഞു ഇരുപതൊന്നാവുന്നു, പോടീ മീശ മുളച്ചു വരുന്നേ ഉള്ളു. എഴാം ക്ലാസ്സിലെ ഇംഗ്ലീഷ് മീഡിയം ഒരു ഡിവിഷന്‍ അടക്കം +1 വരെ പന്ത്രണ്ടു മനിക്കൂരുകലായിരുന്നു എനിക്ക് ഒരാഴ്ച. ഒന്നര മാസം കഴിഞപ്പോള്‍ സ്കൂള്‍ തുറന്നു അപ്പോഴേക്കും എനിക്ക് കൊല്ലത്ത് ചെറിയ ഒരു ജോലിയും ശരിയായി ജോലിയും അധ്യാപനവും ഒരുമിച്ചങ്ങനെ കൊണ്ട് പോവുകയാണ് ! അങ്ങനെ ഇരിക്കെ ഒരു തിന്കലാഴച്ച രാവിലെ എഴാം ക്ലാസ്സിലെ ചെറിയ കണ്ണുകളുള്ള മാലാഖ കുരുന്നിനെ പോലുള്ള ഒരു കൊച്ചു പെണ്‍കുട്ടി എന്‍റെ മൊബൈല്‍ നമ്പര്‍ ആവശ്യപ്പെട്ടു, കമ്പനി വക സാദനമാണ് അന്ന് മൊബൈല്‍ എന്‍റെ കയ്യിലല്ലാതെ ആരുടെയും കൈയ്യിലില്ല ഇങ്ങോട്ട് കാള്‍ വന്നാലും പതിനഞ്ചു രൂപ നഷ്ട്ടം എന്നത് കൊണ്ട് ഞാന്‍ അതിനോട് കാര്യം തിരക്കി. അതെ സാറേ വീട്ടില്‍ വന്നു പഠിപ്പിക്കാമോ എന്ന് ചോദിക്കാന്‍ എന്‍റെ ഉമ്മാക്ക് വിളിച്ചു ചോദിക്കാനാനെന്ന ഉത്തരം കേട്ട് സന്തോഷത്തോടെ ഞാന്‍ നമ്പര്‍ നല്‍കി. പിറ്റേ ദിവസം ഞാന്‍ ജോലി കഴിഞ്ഞു മടങ്ങും നേരം എനിക്കൊരു കാള്‍ വന്നു ഇതവലാണ് മാലാഖ കുരുന്നു.
ഹലോ സാര്‍ അല്ലെ ?
അതെ ...... ആണോ എന്താ പറയൂ മോളെ ?
അതെ നമ്പര്‍ വാങ്ങിയത് ഉമ്മക്കൊന്നുമല്ല എനിക്ക് തന്നെ ...

"ആ വാക്കുകള്‍ ഇന്നലെ എന്ന പോലെ ഇന്നും എന്‍റെ കാതില്‍ മുഴങ്ങുന്നു"
അതെ ശനിയും ഞായറും രണ്ടു ദിവസം കാണാതിരുന്നപ്പോള്‍ സാരിനെന്തെലും തോന്നുയോ ?
എന്താ തോന്നിയത് പറയൂ മോളെ ...
എനിക്ക് ഒത്തിരി വിഷമം തോന്നി, എന്തായിരിക്കും അങ്ങിനെ ...
എന്താ മോളെ ഇങ്ങനൊക്കെ വീട്ടില്‍ വാപ്പയും ഉമ്മയുമോന്നുമില്ലേ ?
അവരൊക്കെ അപ്പുറത്തെ മുറിയിലാ, സാര്‍ പറ എന്താ തോന്നിയത് ?
ഈ ചോദ്യത്തിന്റെ എന്ത് ഉത്തരം നല്കുമെന്നരിയാതെ ഞാന്‍ കുഴങ്ങി വിയര്‍ത്ത്, ഒടുവില്‍ എല്ലാം ഈശ്വരനില്‍ അര്‍പ്പിച്ചു ഇങ്ങനെ പറഞ്ഞു,
മോള്‍ക്ക്‌ തോന്നിയ പോലൊക്കെ തന്നെ ...
സാറിന് എങ്കിലും എന്നോട് സ്നേഹമുന്ടെല്ലോ , എന്‍റെ ഉമ്മാക്കും വാപാക്കും ഉമ്മുംമാക്കും ഒന്നും എന്നോട് ഒരു സ്നേഹവുമില്ല, എപ്പോഴും എന്നെ വഴക്ക് പറയും, എന്‍റെ അനുജന്‍ എന്ത് ചെയ്താലും കുറ്റം എനികാണ്‌ ...
ശരി മോളെ നന്നായി പഠിക്കുക എല്ലാം ദൈവത്തോട് പറയുക കാരുണ്യവാനായ അദ്ദേഹം നിന്നെ രെക്ഷിച്ച് കൊല്ലും , ഇപ്പോള്‍ ഞാന്‍ ജോലിയിലാണ് അടുത്ത ക്ലാസ്സില്‍ കാണാം ...
എന്ന് പറഞ്ഞു ഞാന്‍ അന്ന് ആ ഫോണ്‍ കാള്‍ അവസാനിപ്പിച്ചു...

കഥ കേട്ട് നിങ്ങളെന്നെ കേവലം പതിമൂനു വയസ്സുള്ള കുട്ടിയെ പ്രേമിച്ച ആഭാസന്‍ എന്ന് വിളിക്കുമെന്ന പേടി എനിക്കില്ല. ഡേ എന്ന് കടുപ്പിച്ചു വിളിച്ചാല്‍ കണ്ണിലൂടെ നീര്‍ച്ചാല് പ്രവഹിക്കുന്ന അത്ര സെന്‍സിറ്റീവ് ആയ ആ മാലാഖ കുരുന്നിനോട് അറുത്തു മുറിച്ചു പറയാന്‍ അന്നെനിക്ക് കഴിഞ്ഞില്ല അത്രേയുള്ളൂ. അതായത് പ്രേമത്തില്‍ കവിഞ്ഞു ഈ ലോകത്ത് ഒരു മനുഷ്യന് തന്‍റെ സഹജീവിയോടു തോന്നാവുന്ന ഒരു ഇഷ്ട്ടം, അത് കാരുണ്യം കൊണ്ടാവാം, സഹതാപം കൊണ്ടാവാം. പിന്നേയും ഓരോരോ കാര്യങ്ങള്‍ പറഞ്ഞു ഈ വിളി തുടര്‍ന്ന് കൊണ്ടിരുന്നു. അതിനിടയിലെപ്പഴോ ഏതൊരു പെണ്‍കുട്ടിയുടെയും ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളൊക്കെ അവളുടെ ജീവിതത്തിലും ഉണ്ടായി. ആ അധ്യയന വര്‍ഷം അവസാനിച്ചു ക്ലാസ്സുകള്‍ കഴിഞ്ഞപ്പോള്‍ ഹൈ സ്കൂളിലായെന്നും കൂടുതല്‍ പഠിക്കാനുള്ളത് കൊണ്ട് നേരത്തെ പ്രൈവറ്റ് ട്യൂഷന്‍ ഏര്പ്പെദുതനമ് എന്നും വീട്ടില്‍ പറഞ്ഞു എന്നെ പ്രൈവറ്റ് ട്യൂഷന് വേണ്ടി വിളിച്ചു. എന്തിനാ ? എന്നെ ഇടയ്ക്കിടെ കാണാന്‍ അതായിരുന്നു എന്നോടുള്ള ഉത്തരം. ഇനി ഒരുകാര്യം കൂടി St.Mary's സ്കൂളിലെ ക്ലാസ് ഫസ്റ്റ് ആയിരുന്നു അവള്‍. തൊട്ടടുത്ത വീട്ടില്‍ ഒരു പത്താം ക്ലാസ്സ് കാരനെ ഇതിനകം ഞാന്‍ പഠിപ്പിക്കാന്‍ തുടങ്ങിയിരുന്നു...


ഇതിനിടയിലെപ്പോഴോ അധ്യാപനതിനോപ്പം ജോലിക്കും കൃത്യമായെത്താന്‍ ബാങ്ക് ലോണ്‍ എടുത്തു ഞാനൊരു ബൈക്ക് വാങ്ങി. അതിന്‍റെ മാസ്സ അടവ് കൂടി ഒപ്പിക്കാന്‍ എനിക്ക് കൂടുതല്‍ ഓടേണ്ടി വന്നു. കാശ് കിട്ടുന്ന വഴി ഏതു നരകമാനെങ്ങിലും ഒരു കാരണവശാലും പോകാതിരിക്കാന്‍ കഴിയാത്ത സാഹചര്യം. തൊട്ടടുത്ത വീട്ടിലെ പത്താം ക്ലാസ്സുകാരന്റെ അമ്മയോട് ഞാന്‍ ഇക്കാര്യം പറഞ്ഞു. അവര്‍ എന്നോട് കുറെ കാര്യങ്ങള്‍ പറഞ്ഞു, കുഞ്ഞു മാലാഖയുടെ വീട്ടിലെ സ്ഥിതി അവള്‍ പഞ്ഞതിനേക്കാള്‍ ഒരു പാട് മോശമായിരുന്നു. പത്താം ക്ലാസ്സുകാരന്റെ അമ്മയോട് എല്ലാം പറയുമായിരുന്നു അവള്‍ സ്വന്തം അമ്മയോടെന്നപോലെ. ആ നല്ല സ്ത്രീ തന്ന ഉപദേശം-മോനെ അവള്‍ നിന്നെ കുറിച്ച് എന്തെല്ലാമോ സ്വപ്നങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു! അവളുടെ വീട്ടിലെ ട്യൂഷന്‍ തീരെ സമയം ഇല്ല എന്ന കാരണം പറഞ്ഞു ഞാന്‍ നിരസിച്ചു. ഫോണ്‍ വിളി അങ്ങനെ 2002 അധ്യയന വര്‍ഷം അവസ്സാനികും വരെ തുടര്‍ന്നു പോയി. ഒടുവില്‍ ആ വര്‍ഷം കൂടുതല്‍ മെച്ചപ്പെട്ട ഒരു ജോലി എരനാകുലത്ത് തരമായപ്പോള്‍ ഞാന്‍ അധ്യാപക ജീവിതം അവസാനിപ്പിച്ചു. ആദ്യം ആദ്യം തേങ്ങലുകളും കരച്ചിലുകളുമായി ആ ഫോണ്‍ വിളിയുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു ഒടുവില്‍ ഒരു വര്‍ഷത്തിനകം പൂര്‍ണ്ണമായി ഇല്ലാതായി...


ഫോണ്‍ വിളി അവസാനിച്ചു എന്നത് കൊണ്ട് ഈ കഥ അവസ്സാനിക്കുന്നില്ല.
ഒരിക്കല്‍ എന്നോട് അവള്‍ ചോദിച്ചു എനിക്ക് ഏട്ടവുമ് പ്രിയപ്പെട്ട വിദ്യാര്‍ഥി ആരാനെനു ? ഞാന്‍ ഉത്തരം നല്‍കി "ലെക്ഷ്മി പ്രിയ". "നല്ല പെരാനെല്ലോ കൃഷ്ണന്‍ എന്‍റെ ഇഷ്ട്ട ദൈവമാണ്" കുഞ്ഞു മാലാഖ പറഞ്ഞു. അവള്‍ എനികയച്ചിരുന്ന ആശംസ കാര്‍ഡുകളില്‍ ഏല്ലാമ് സ്വന്തം പേരിനൊപ്പം ബ്രായ്ക്കെട്ടില്‍ "ലെക്ഷ്മി" എന്ന് കൂടി വെക്കുമായിരുന്നു. എനിക്ക് വേണ്ടി എനിക്ക് പ്രിയപ്പെട്ട ഒനാവാന്‍ ശ്രമിക്കുക ആയിരുന്നുവോ അവള്‍ ?
ഈ കഥയുടെ അവസാനം അല്‍പ്പം നൊമ്പരം മനസ്സില്‍ ഉണ്ടാക്കുന്നതെന്കിലും തീര്‍ച്ചയായും പറയാം.
വര്‍ഷങ്ങള്‍ നാലഞ്ചു കടന്നു പോയി ഇതിനിടയില്‍ ഞാന്‍ വിവാഹിതനായി അച്ഛനായി. 2008 ഡിസംബറില്‍ പഴയ പത്താം ക്ലാസ്സ് കാരന്‍ "അതുല്‍" എഞ്ചിനീയറിങ് കഴിഞ്ഞു കാമ്പസ് ഇന്റര്‍വ്യൂ വഴി വിപ്രോയില്‍ ജോലി കിട്ടി അതിന്‍റെ ഒരു സന്തോഷവും ആയി ആ വീട്ടിലെത്തിയപ്പോള്‍ ആ അമ്മ മറ്റാരും കേള്‍ക്കാതെ എന്നെ മാറ്റി നിറുത്തി ഒരു കാര്യം പറഞ്ഞു. മോന്‍ അറിഞ്ഞോ അവളുടെ കാര്യം കല്യാണം നിശ്ചയിച്ചിരിക്കുകയായിരുന്നു അടുത്ത മാസത്തേയ്ക്ക് തീയതിയും നിശ്ചയിചിരിക്കുകയാരുന്നു അവള്‍ ഒരു ഹിന്ദു ചെറുക്കന്റെ കൂടെ ഓടിപ്പോയി...


ആ വിവരം അറിഞ്ഞത് മുതല്‍ എനിക്കാകെ ഒരു വീര്‍പ്പുമുട്ടല്‍ ആണ്. എന്‍റെ കുഞ്ഞു പെങ്ങളെ പോലെ ഒക്കെ എനിക്കും ഇഷ്ട്ടമായിരുന്നവളെ, ആര്‍ക്കും അവളെ ഇഷ്ട്ടപ്പെടാതിരിക്കാന്‍ കഴിയില്ല അത്രയ്ക്ക് സുന്ദരിയായ ഒരു കുഞ്ഞു മാലാഖ കുരുന്നു ആയിരുന്നു അവള്‍. ആകാംഷയോടെ നോക്കുന്ന കുഞ്ഞി കണ്ണുകളായിരുന്നു അവളുടെ പ്രത്യേകത, ഒരു പക്ഷെ വളര്‍ന്നു ഇപ്പോള്‍ ഒരു യുവതി ആയിട്ടുണ്ടാവാം എന്നാലും എനിക്കെന്നും അവള്‍ ആ കുഞ്ഞു മാലാഖയുടെ രൂപത്തിലെ മനസ്സിലുള്ളൂ. ഇത്ര വിശദമായല്ലെങ്ങിലും എന്‍റെ ഭാര്യക്കും ഈ കഥയൊക്കെ അറിയാം കേട്ടോ, കല്യാണം കഴിഞ്ഞ ഇടയ്ക്കു ഒരു വേള ഞാന്‍ എല്ലാം ഒരു തമാശ പോലെ പറഞ്ഞിട്ടുണ്ട് കേട്ടോ ...

Tuesday, September 14, 2010

എന്നെന്നേയ്ക്കുമായി എന്നെ വിട്ടു പിരിഞ്ഞ പ്രിയ സുഹൃത്തിന്റെ ഓര്‍മ്മയ്ക്കായി

എനിക്ക് എന്നെ പോലെ എന്നോട് അത്മാര്തതയുള്ള ഒരു സുഹൃത്ത്‌ ഉണ്ടായിരുന്നു , പക്ഷെ അവന്‍ ഇന്ന് എന്നോടൊപ്പം ഇല്ല , ഈ ഭൂമിയിലെ ഇല്ല ....




എന്‍റെ പ്രിയ സുഹൃത്തിന്റെ ആത്മാവിന്നു എന്നെന്നും ശാന്തി ലഭിക്കട്ടെ എന്ന് പ്രാര്‍ത്തിച്ചുകൊണ്ട്‌ ഞാന്‍ അവനെ പറ്റി പറയാം ....




എന്‍റെ ജീവിതത്തിലെ ഇരുണ്ട വര്‍ഷങ്ങളില്‍ നിന്നും അരണ്ട വെളിച്ചതിലെക്കെന്കിലും മോചനം കിട്ടിയ ആ വര്‍ഷം 2002 കൊല്ലം ഓഫീസില്‍ നിന്നും പതനമ്തിട്ടയിലെക്ക് സ്ഥലം മാറ്റം കിട്ടിയ വര്ഷം കൂടി ആണത്. ഞാന്‍ അവിടെ ചെന്ന് ജോയിന്‍ ചെയ്ത ദിവസ്സം തന്നെ അവിടുത്തെ മാനേജര്‍ എന്നെ അവന്‍റെ കയ്യില്‍ ഏല്പിച്ചു അവിടുത്തെ രീതികള്‍ , കാര്യങ്ങള്‍ ഒക്കെ പറഞ്ഞു കൊടുക്കാനും താമസ്സ സൗകര്യം ഏര്പ്പെദുതുവാനുമ് മറ്റുമായി....




അവന്‍റെ പേര് " ഡെന്നി " ഒരു അഞ്ചു അഞ്ചര അടി നീളവും, സാടാരണയില്‍ കവിഞ്ഞു ശരീരമുള്ള ഒരു ഇരുപത്തഞ്ചു കാരന്‍, റാന്നിയില്‍ മക്കപ്പുഴ സ്വദേശം , പെന്തക്കോസ്ത് കുടുംബം , വീട്ടില്‍ പപ്പാ മമ്മ രണ്ടു കുഞ്ഞനുജതിമാര്‍ ....




എനിക്ക് അന്ന് സ്വന്തമായി ബൈക്ക്‌ ഉണ്ട് എന്നാലും കമ്പനി ബൈക്ക് മാത്രമേ ജോലിക്ക് ഉപയോഗിക്കാന്‍ പറ്റൂ , മിക്കപ്പോഴും പുതിയ ബൈക്കുകളും കൊണ്ടുപോകെണ്ടിവരാരുണ്ട് , എന്നും ജോലി കഴിഞ്ഞു അഥവാ കറക്കം കഴിഞ്ഞു എന്നെ ലോഡ്ജില്‍ വിട്ടിട്ടു ഡെന്നി കമ്പനി ബൈക്കുമായി ആണ് റാന്നിയില്‍ വീട്ടിലേക്കു പോകുക , ഒപ്പം മിക്ക ദിവസ്സങ്ങളിലും ചെറിയ അനിയത്തിക്ക് ചോക്ലെട്ടോ മിട്ടായിയോ ഒക്കെ കരുതാരുമുണ്ടവന്‍....






കുടുംബതെകുറിച്ചു എനിക്ക് അറിയാവുന്നത് :- പപ്പാ ദുബായില്‍ ഒരു നല്ല കമ്പനിയില്‍ നല്ല ഉദ്യോഗതിലായിരുന്നതിനാല്‍ അവര്‍ കുടുംബ സമേതം അവിടെയായിരുന്നു , തികച്ചും ആടംഭര പൂര്‍ണമായ പ്രവാസ്സ ജീവിതം , ഡെന്നി +2 വരെ പഠിച്ചതും വളര്‍ന്നതുമെല്ലാം വെളിയില്‍ , ചില പ്രത്യേക സാഹചര്യങ്ങളില്‍ ചതിയില്പെട്ടു പപ്പയുടെ ഉദ്യോഗം നഷ്ട്ടപെട്ടു അവിടെ ചില കടങ്ങള്‍ ഉണ്ടായിതീരുകയും അവനു ഏരെ പ്രീയപ്പെട്ട "ഹോണ്ട അക്കോട്" (ഞങ്ങള്‍ പിരിയുവോളം എപ്പോഴും എന്നോട് അതവന്‍ വളരെ വേദനയോടെ പറഞ്ഞുകൊണ്ടേ ഇരുന്നു) കാര്‍ ഉള്‍പ്പടെ അവിടെ ഉണ്ടായിരുന്നതെല്ലാം വിറ്റുപെറുക്കി അവര്‍ നാട്ടിലേക്ക് തിരിച്ചു പോന്നു , നാട്ടില്‍ വന്നു ശേഷം അവന്‍ എന്ജിനീരിങ്ങ്നു ചേര്‍ന്നെങ്കിലും സാമ്പത്തിക പരാദീനതകള്‍ കാരണം അത് മുടങ്ങി , പാതിവഴിയില്‍ മുടങ്ങിയ പഠനം മുഴുവനാക്കണം എന്നത് അവന്റെ ജീവിത അഭിലാഷങ്ങളില്‍ ഒന്നായിരുന്നു ....



രണ്ടാഴ്ച ഒക്കെ കൂടുമ്പോള്‍ ഞാന്‍ നാട്ടിലേക്ക് പോകാറുണ്ട് , അപ്പോഴൊക്കെ കമ്പനി ബൈക്ക് മനെജുമെന്ടിന്ടെ അനുവാദമില്ലാതെ എങ്കിലും ഞായറാഴ്ച പള്ളീലും മറ്റും പോകുന്നതിനായി അവന്‍ തന്നെ കൊണ്ടുപോകാരാന് പതിവ് , കാരണം വാഹങ്ങള്‍ ഇല്ലാത്തൊരു ജീവിതം ഞങ്ങളിരുവര്‍ക്കും അപ്രാപ്യമായിരുന്നു , വേഗത ഞങ്ങളുടെ സിരകളില്‍ ലഹരി നിറച്ചിരുന്നു ....




ഉച്ചയൂണു കഴിഞ്ഞ ഒഴിവു സമയത്ത് ഞങ്ങള്‍ തിരുവല്ലയില്‍ അല്ലെങ്കില്‍ റാന്നിയില്‍ ഒക്കെ ആയിരിക്കുന്ന ദിവസങ്ങളില്‍ അവന്‍ സ്ഥിരമായി കഫെയില്‍ ഇത്തിരി സമയം ചിലവഴിക്കാരുണ്ടായിരുന്നു , അധിക ദിവസങ്ങള്‍ പിന്നിടും മുന്പേ ആ അദ്രിശ്യയായ കൂട്ടുകാരിയെ കുറിച്ച് അവന്‍ എന്നോട് പറഞ്ഞു , അവള്‍ കോട്ടയതാനെന്നും, പടിക്കുവാനെന്നും , വീട് ഇന്നെടത് ആണെന്നും വളരെ കാലമായുള്ള ബന്ധമാണെന്നും , ഒരിക്കല്‍ ചാറ്റ് ചെയ്‌താല്‍ പിന്നീട് ഓണ്‍ലൈന്‍ വരേണ്ട തീയതി സമയം എന്നിവ ഇരുവരും പ്ലാന്‍ ചെയാരുന്ടെന്നും ഒക്കെ, പരസ്പരം പ്രേമം എന്ന് പറയാന്‍ പറ്റില്ലെങ്കിലും ഇഷ്ട്ടകുരവില്ലെന്നുമൊക്കെ , അവന്‍ മൊബൈല്‍ ഫോനില്ലാത്തത് കൊണ്ട് അവള്‍ക്കു വിളിക്കാന്‍ എന്റെ നമ്പര്‍ ആണ് നല്‍കിയിരുന്നത് , പക്ഷെ അന്നൊന്നും അവള്‍ ഒരിക്കല്‍ പോലും എന്റെ മൊബൈലില്‍ വിളിച്ചില്ല , ആ ജൂലൈ മാസ്സം നമ്മുക്ക് ഇരുവര്‍ക്കും അവളെ നേരിട്ടു കാണാന്‍ കോട്ടയം പോകണം എന്നൊക്കെ പ്ലാന്‍ ചെയ്തിരുന്നതാണ് ....


എന്തെല്ലാം തമാശകള്‍ , അഹങ്കാരങ്ങള്‍ , ഞങ്ങള്‍ യാത്രകളില്‍ ഒരുമിച്ചു ഒപ്പിച്ചു‌ , ജോലിയുടെ ഭാഗമായി എങ്കിലും ഏതെല്ലാം കാട്ടിലും മേട്ടിലും അലഞ്ഞു ആനയുടെ മണ്ണില്‍ നിന്നും പെരുംബാംബിന്റെ വായില്‍ നിന്നും തലനാരിഴക്ക് രെക്ഷപെട്ടു , പക്ഷെ ആ വര്‍ഷം മെയ്‌ മാസ്സം തുടങ്ങിയത് മുതല്‍ അവനു കഷ്ട്ടകാലങ്ങള്‍ ഒന്നിന് പിറകെ ഒന്നായി തുടങ്ങുകയായിരുന്നു , ഏരെ സ്നേഹിച്ച ഇളയ അനിയത്തി കുട്ടിക്ക് പത്താം ക്ലാസ്സില്‍ ഫലം വന്നപ്പോള്‍ വളരെ മാര്‍ക്ക് കുറവ് , ഇടവപ്പാതിതുടങ്ങിയ ഒരു സന്ദ്യയില്‍ പതിവുപോലെ കമ്പനി ബൈക്കില്‍ വീട്ടിലേക്കും മടങ്ങും വഴി വടശ്ശേരിക്കര കഴിഞ്ഞു വണ്ടി ഓടിക്കൊണ്ടിരിക്കെ അവന്‍റെ ശരീരത്തിലേക്ക് ഒരു റബ്ബര്‍ മരം ഒടിഞ്ഞു വീണു , എരുമേലിയില്‍ വെച്ചു ഒരു ഡിസ്പ്ലേ പരിപാടിക്കായി ഞങ്ങള്‍ ഇരുവരും ഓടിച്ചിരുന്ന രണ്ടു പുതിയ ബൈക്കുകള്‍ തമ്മില്‍ ഒന്നിന് പിറകെ ഒന്നായി കൂട്ടി ഇടിച്ചു , കമ്പനി ബൈക്കിന്റെ മുന്‍ ചക്ക്രം ഞങ്ങള്‍ ഓടികൊണ്ടിരുന്നപ്പോള്‍ പഞ്ചര്‍ ആയി നിയന്ത്രണം വിട്ടു മറിഞ്ഞു വീണു , അങ്ങനെ അങ്ങനെ വിധി അന്നേ അവനെ ഇന്ചിഞ്ഞായി വേട്ടയാടാന്‍ തുടങ്ങി കഴിഞ്ഞിരുന്നു , ഈ സംഭവങ്ങള്‍ ഇങ്ങനെ നിരനിരയായി വന്നപ്പോള്‍ ഞാന്‍ വളരെ നിര്‍ബന്ടിച്ചു , മഴയല്ലേ നിനക്ക് പണി വരൂല്ലേ എന്നൊക്കെ പറഞ്ഞു എന്‍റെ പഴയ ഹെല്‍മെട്ടു വളരെ നിര്‍ബന്ടിച്ചു അവനെ കൊണ്ട് സ്ഥിരമായി ഉപയോഗിപ്പിക്കാന്‍ തുടങ്ങി ........


ഇതിനകം തന്നെ ഞാന്‍ അവന്റെ പപ്പയും മമ്മയുമായും , അനിയത്തി മോളുമാരുമായി നല്ല പരിചയതിലായികഴിഞ്ഞു , ജോലി സംബന്ദമായി രാന്നിയിലുന്ടെന്കില്‍ ഞങ്ങള്‍ അവന്‍റെ വീട്ടില്‍ നിന്നായിരിക്കും പ്രാതല്‍ മുതല്‍ അത്താഴം വരെ , കൂടാതെ ഞാന്‍ ലോഡ്ങിലുള്ള മിക്ക ഞായരാഴ്ച്ചകളിലും അവരോടൊപ്പം ആയിരിക്കും , അന്നൊരു വെള്ളിയാഴ്ച വൈകിട്ട് മുന്പേ തീരുമാനിച്ച പോലെ ഞാന്‍ ശനിയാഴ്ച ലീവ് എടുത്തിട്ട് വീട്ടിലേക്കു യാത്രതിരിക്കാന്‍ പോവുകയാണ് , അന്ന് ഞങ്ങള്‍ കൊടുമണ്‍ ഭാഗത്ത് ജോലികഴിഞ്ഞ് ഓഫീസില്‍ എത്തിയിട്ട് അവന്‍ തന്നെ എന്നോടൊപ്പം ലോഡ്ജിലെത്തി ഡ്രസ്സ്‌ ഒക്കെ പാക്ക് ചെയ്തു റൂം പൂട്ടി , കമ്പനി ബൈക്കിന്റെ താക്കോല്‍ ഞാന്‍ അവനു നല്‍കി , ഒരാഴ്ചയായി എടുക്കാതിരുന്ന എന്‍റെ ബൈക്ക് അവനാണ്‌ സ്ടാര്‍ത്ടു ചെയ്തു തന്നത് , അത് സ്റ്റാര്‍ട്ട്‌ ചെയ്തു കഴിഞ്ഞാണ് ഞാന്‍ നാളെ ലീവ്‌ ആയതു കൊണ്ട് എനിക്ക് വേണ്ടി അവന്‍ നാളെ കാണേണ്ട ആള്‍ക്കാരെ ഓര്‍മിപ്പിച്ചതും , അപ്പൊ നാളെ രാവിലെയും വൈകിട്ടും വിളിക്കുമല്ലോ എന്ന് പരയാനാഞ്ഞതും ഒരുമിച്ചാണ് (ഇപ്പോഴും പകല്‍ പോലെ ഓര്‍ക്കുന്നു ഞാന്‍ ആ നശിച്ച ദിവസ്സം) , ഞങ്ങള്‍ അന്ന് അങ്ങനെ പിരിഞ്ഞു , അന്ന് വീട്ടിലേക്ക് യാത്ര തിരിക്കുമ്പോള്‍ എന്നെന്നേയ്ക്കുമായി എന്റെ പ്രിയപ്പെട്ട സുഹൃത്തിനെ പിരിയെണ്ടിവരുമെന്നു ഞാനറിഞ്ഞിരുന്നില്ല ....


ശനിയാഴ്ച രാവിലെ പതിവിലേറെ താമസിച്ചു എഴുന്നേറ്റു മൊബൈല് ഓണ്‍ ചെയ്തപ്പോഴാണ് ഡെന്നി വിളിച്ചു കാനുമെല്ലോ എന്നോര്‍ത്ത് ഞാന്‍ വേഗം ഓഫീസിലേക്ക് വിളിച്ചത് , അപ്പോഴേക്കും അവന്‍ ഓഫീസില്‍ നിന്നും ഫീല്‍ഡില്‍ പോയി കഴിഞ്ഞിരുന്നു , അവനാണേല്‍ മൊബൈലും ഇല്ല , വന്നാല്‍ ഉടന്‍ തിരികെ എന്നെ വിളിക്കാന്‍ ഓഫീസില്‍ പറഞ്ഞു , ശനിയാഴ്ച അങ്ങനെ അവദി ദിവസ്സം ആഖൊഷിച്ചു ഒക്കെ തള്ളി നീക്കി , അന്ന് വൈകിട്ട് അഞ്ചു മണിവരെ വിളിക്കാത്തത് കൊണ്ടു ഞാന്‍ വീണ്ടും ഓഫീസില്‍ വിളിച്ചു , അപ്പൊ അവര്‍ പറഞ്ഞു ഇന്നു ജോലി റാന്നി ഭാഗത്ത് ആയകൊണ്ട് ഡെന്നി വൈകിട്ട് ഓഫീസില്‍ വരില്ല എന്ന് വിളിച്ചു പറഞ്ഞിട്ടുണ്ടെന്ന് , അതുകേട്ട് ഞാന്‍ അവന്റെ വീട്ടില്‍ വിളിച്ചു , പപ്പയാണ്‌ ഫോണ്‍ എടുത്തത്‌ .


ഹലോ ഞാനാ പപ്പാ അനിഷാ , ഡെന്നി ഇല്ലേ ?


മോനേ അവന്‍ വന്നു , എന്നിട്ട് കുളിയും കഴിഞ്ഞു കൂട്ടുകാരെ ആരെയോ കാണാന്‍ വെളിയിലേക്കിറങ്ങി !


പപ്പാ അവന്‍ എത്തിയാല്‍ എന്നെ അത്യാവിശ്യമായി ഒന്നു വിളിക്കാന്‍ പറയു കേട്ടോ , എന്ന് പറഞ്ഞു ആ ഫോണ്‍ വിളി അവസാനിച്ചു ....


അന്ന് രാത്രിയും അവന്‍ എന്നെ തിരികെ വിളിച്ചില്ല , രാത്രി ഏതോ ഇംഗ്ലീഷ് ചാനെലില്‍ സിനിമയും കണ്ടു അല്‍പ്പം വൈകിയാണ് അന്നും ഞാനുരങ്ങിയത് , ഞങ്ങളുടെ സുഹൃത്ത് ബന്ധത്തിന്റെ ആഴമറിയാവുന്ന അമ്മ ഞാന്‍ അവന്റെ ഫോണ്‍ കാത്തിരിക്കുകയാണെന്നും പറഞ്ഞെന്നെ രാത്രി കളിയാക്കുക വരെ ചെയ്തു ....




ആ ദേശം മുഴുവന്‍ അവന് സുഹൃത്തുക്കളായിരുന്നു , വഴിപോക്കരും ബസ്സ് ഡ്രൈവെര്‍ മാറും എന്ന് വേണ്ട പെട്ടികടക്കാരും സൂപ്പര്‍ മാര്‍കെറ്റ്‌ ഉടമ വരെ അവന്റെ സുഹൃത്തുക്കള്‍ , അവനെ അറിയാത്തവരായി പത്തനംതിട്ട ജില്ലയിലെ ആരുമില്ല എന്ന് ഇടക്കിടെ ഞാന്‍ കളിയാക്കാരുമുണ്ട് , അതറിയാവുന്ന ഞാന്‍ അവന്‍ എന്നെ മറന്നല്ലോ എന്ന് വിചാരിച്ചു ഏറെ വിഷമിച്ചാണ് അന്ന് രാത്രി കിടന്നുറങ്ങിയത് ....




മഴയും തണുപ്പുമുള്ള ഞായറാഴ്ച രാവിലെ ഏതാണ്ട് 10 മണി , ഞാന്‍ ഉണര്‍ന്നിട്ടും ചൂടി പുതച്ചു കിടപ്പാണ് , അപ്പുറത്തെ മുറിയിലെ സംഭവങ്ങളും സംസാരങ്ങളും എല്ലാം എനിക്ക് കേള്‍ക്കാം , അല്‍പ്പ സമയത്തിനകം വീട്ടിലെ ഫോണ്‍ ബെല്ലടിച്ചു , അച്ഛന്റെ പതിവ് ശൈലിയിലെ ചോദ്യം ,


ഹല്ലോ , ആരാ ? അനിഷിന്റെ വീടാണല്ലോ , വിളിക്കാം ?



എന്നിട്ട് എന്നോദായി പറഞ്ഞു എടാ നിന്നെ രാന്നീല്‍ നിന്ന് ഒരു ഡെന്നി വിളിക്കുന്നു ,



ഇത്രയും കേട്ടതും ഞാന്‍ ചാടി പിടച്ചു എഴുന്നേറ്റു ഓടി ചെന്നു ഫോണ്‍ പിടിച്ചു മേടിച്ചു ,



" എടാ പറ എന്താ എന്നെ ഇതുവരെ വിളിക്കാഞ്ഞേ " ഇതാണ് ആദ്യം ഞാന്‍ ചോദിച്ചേ !



മോനെ ഞാന്‍ ഡെന്നി അല്ല പപ്പയാ ,



എന്താ പപ്പാ അവന്‍ എന്തെ ?



" മോനെ ഡെന്നി മരിച്ചു " അല്‍പ്പം മുന്‍പായിരുന്നു ,



ബാക്കി ഒന്നും ഞാന്‍ കേട്ടില്ല , എന്റെ ജീവിതത്തിലാദ്യമായി ഞാന്‍ എനിക്ക് കഴിയാവുന്നതില്‍ ഏട്ടവുമ് ഉച്ചത്തില്‍ അലറി കരഞ്ഞു , അമ്മ ഓടി വന്നു , വീടിനു ചുറ്റും അയലത്ത് കാര്കൂടി , അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങടെ വീടും ഒരു മരണ വീടുപോലെ ആയി , പാതി ബോധം നശിച്ച എന്നെ വീണ്ടും ആരൊക്കെയോ മുറിയിലേക്ക് കൊണ്ടുപോയി കട്ടിലില്‍ കിടത്തി , ഞാന്‍ തേങ്ങി കരഞ്ഞു കൊണ്ടേയിരുന്നു ....



അപ്പുറത്തെ മുറിയില്‍ അമ്മ ഫോണ്‍ ചെയ്യുന്നത് എനിക്ക് കേള്‍ക്കാം , നാടിലുള്ള എന്റെ കൂട്ടുകാര്‍ ആരൊക്കെയോ വന്നിട്ടുണ്ട് , കാരുപിടിച്ച്‌ എന്നെ കൊണ്ട് പോകാനുള്ള ഒരുക്കമാണ് , പക്ഷെ ഇന്ന് ഞായറാഴ്ചയാണ് , ഡെന്നി ഇപ്പോള്‍ ജില്ല ആശുപത്രീലാണ് , ഇന്ന് കിട്ടില്ല അവനെ , നാളയെ അതുകൊണ്ട് അടക്കം നടക്കൂ , എന്നെ ഇന്നേ കൊണ്ട് പോയാല്‍ ???? ഇതൊക്കെയാണ് അവിടെ ചര്‍ച്ച , അതിനിടയില്‍ എപ്പോഴൊക്കെയോ ഞാന്‍ ഉറങ്ങി , എണീറ്റ്‌ വീണ്ടു തേങ്ങല്‍ അലറി കരച്ചില്‍ , രാത്രി അമ്മ എന്നോടോപ്പമാണ് കിടന്നത്, എന്നെ കെട്ടിപിടിച്ചു കിടന്നു എന്റെ തലയില്‍ തലോടി അമ്മ എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊന്ടെയിരുന്നു ....



മോനെ ജീവിതത്തില്‍ ഇതിലും വലുത് എന്തെല്ലാം നീ അനുഭവിച്ചു തീര്‍ക്കാനിരിക്കുന്നു , ആരെയൊക്കെ നഷ്ട്ട പെടാനിരിക്കുന്നു എല്ലാം ദൈവ നിശ്ചയമല്ലേ , എന്നൊക്കെ പറഞ്ഞു ഒരു വിധം എന്നെ അമ്മ ദൈര്യപ്പെടുതികൊണ്ടേ ഇരുന്നു , മാത്രമല്ല നാളെ അവടെ ചെല്ലുമ്പോള്‍ ആവീട്ടുകാരെ ആശ്വസിപ്പിക്കെണ്ടാതിനു പകരം നീ കൂടി കരഞ്ഞു അവരെ കൂടുതല്‍ സങ്ങടപ്പെടുതരുതെന്നൊക്കെ പറഞ്ഞു കൊണ്ടേ ഇരുന്നു ആ രാത്രി മുഴുവന്‍ അമ്മ , അതിനിടയിലെപ്പഴോ ഞാന്‍ വീണ്ടും ഇത്തിരി ഉറങ്ങി , രാത്രി ഉണരുംബോഴൊക്കെ എന്റെ ശരീരത്തില്‍ നിന്നും എന്തോ നഷ്ട്ടപെട്ടപോലെ ആയിരുന്നെനിക്ക് , നെഞ്ചില്‍ ഒരു വലിയ ഭാര കല്ല്‌ എടുത്ത്‌ വെച്ച പോലെയും ....




വെളുപ്പിന് തന്നെ എന്നെ എഴുനെല്‍പ്പിച്ചു ഒരുക്കി , നേരത്തെ പറഞ്ഞു വെച്ച ഓട്ടോയില്‍ ഞാനും അമ്മയും കായംകുളം ബസ്‌ സ്ടാണ്ടിലേക്ക് തിരിച്ചു ....




പത്തനംതിട്ടയില്‍ ഞങ്ങളുടെ ഓഫീസിനു മുന്ബിലൂടെ ബസ്‌ കടന്നു പോകുമ്പോള്‍ അടച്ചിട്ടിരിക്കുന്ന അതിനു മുന്ബിലായി കറുത്ത കൊടി വെച്ചിരിക്കുന്നതും ആരൊക്കെയോ അവിടെ കൂടി നില്‍ക്കുന്നതും ഞാന്‍ കണ്ടു , ഒരു വിധത്തില്‍ മക്കപ്പുഴ സ്റ്റോപ്പ് വരെ ഞാന്‍ പിടിച്ചു വെച്ച കരച്ചില്‍ ബസ്സില്‍ നിന്നിരങ്ങിയപ്പോഴേക്കും വീണ്ടും തുടങ്ങുകയാരുന്നു ....




അവന്റെ വീട്ടിലെത്തിയപ്പോഴും എന്റെ അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാന്‍ എനിക്ക് കഴിഞ്ഞില്ല , അനിയത്തിമാര്‍ എന്നെ കണ്ടതും ഞങ്ങളൊരുമിച്ചു കരയാന്‍ തുടങ്ങി , ഏറെ താമസിയാതെ വെള്ളത്തുണിയില്‍ പൊതിഞ്ഞു അവനെ കൊണ്ട് വന്നു ....




പിന്നെ അവസ്സാനമായി എനിയ്ക്ക് അവനായി നല്‍കാനുള്ളത് " ആ ചുംബനം " അതും നല്‍കി എന്റെ കണീര്‍ അവന്റെ ദേഹത്തേക്ക് പടര്‍ന്നു വീഴുന്നത് ഞാനറിഞ്ഞു , ഞാനത് അവന്റെ മരവിച്ച കവിളില്‍ നിന്നും തുടച്‌ നീക്കാനായി വിരല്‍ എടുത്തതും എന്നെ ആരോ താങ്ങിയെടുത്ത് ഒരു കസ്സെരയില്‍ കൊണ്ടിരുത്തി ....




വെറും കുറച്ചു സമയം മാത്രമേ അവന് അവസാന നിമിഷങ്ങള്‍ വീട്ടില്‍ ചിലവഴിക്കാന്‍ ആയുള്ളൂ , പള്ളിയിലേക്കുള്ള യാത്രക്ക് സമയമായെന്ന് ഓര്‍മിപ്പിച്ചു കൊണ്ട് പശ്ചാതലതിലെവിടെയോ " സമയമാം രഥത്തില്‍ നീ " എന്നാ ഗാനം കേട്ട് തുടങ്ങി ....




അവന്റെ അവസാന യാത്രയില്‍ അവന്റെ കുഴിമാടം വരെ അനുഗമിക്കാന്‍ പോയിട്ട് എനിക്കപ്പോള്‍ എഴുനേറ്റു നില്‍ക്കാന്‍ കൂടി കഴിയുമായിരുന്നില്ല , അന്ന് വൈകുന്നേരം അമ്മ എന്നെയും കൊണ്ട് തിരികെ വീട്ടിലെത്തി , പിന്നീട് അമ്മതന്നെ പിറ്റേ ദിവസ്സം ഓഫീസില്‍ വിളിച്ചു എനിക്ക് വേണ്ടി രണ്ടാഴ്ചത്തെ ലീവ് പറഞ്ഞു , പിന്നീട് ഒരു മാസ്സം പോലും തികച്ചു അവിടെ ജോലി ചെയ്യാന്‍ ആവാതെ ഞാന്‍ കോട്ടയത്തേക്ക് ട്രാന്‍സ്ഫര്‍ വാങ്ങി ....




ഒരു പക്ഷെ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും കൂടി വരാനിരുന്നത് അവന് ഒറ്റയ്ക്ക് ഏട്ടു വാങ്ങുകയയിരുന്നോ ? ഞായറാഴ്ച കുടുംബസമേതം പള്ളിയിലേക്കുള്ള യാത്രയിലായിരുന്നു അവന്‍ , അവനും വല്യ പപ്പയുടെ മകനും ഞങ്ങളുടെ കമ്പനി ബൈക്കിലും തൊട്ടുപുറകില്‍ ജീപ്പിലായി പപ്പയും മമ്മയും അനിയത്തിമാരും വല്യപപ്പയുടെ കുടുംബവും , മക്കപ്പുഴ പിന്നിട്ടു ഒരു കി.മി. അത്രയും വന്നതെയുള്ളു , ഒരു കൊടും വളവു കഴിഞ്ഞു വരുന്ന മറ്റൊരു വളവില്‍ മറ്റേതോ വാഹനത്തെ മറികടന്ന് വന്ന ഒരു ടൂറിസ്റ്റ് ബസ്സുമായി നേര്‍ക്ക്‌ നേര്‍ ഇടിക്കുകയായിരുന്നവന്‍ , ഒന്ന് ബ്രേക്ക് ചെയ്യാനുള്ള സമയം കൂടി കിട്ടിയില്ല അവന് , അതും പപ്പയുടേയും മമ്മയുടെയും അനിയതിമാരുടെയും മുന്പില്‍ വെച്ചു , ഉടന്‍ തന്നെ പുറകെ എത്തിയ ജീപ്പില്‍ നിര്‍ത്തി പപ്പയും ചേട്ടനും ഒക്ക ഇറങ്ങി അവനെ വാരി എടുത്തു , അപോഴേ അവര്‍ക്ക് അപകടത്തിന്റെ തീവ്രത മനസ്സിലായതായി പിന്നീട് എന്നോട് പപ്പാ പറഞ്ഞു , അവര്‍ എടുത്തപ്പോള്‍ തന്നെ അവന്‍റെ കാലുകള്‍ തുട ഭാഗം മുതല്‍ക്കു തന്നെ രണ്ടു മൂന്നായി ഒടിഞ്ഞതായി മനസ്സിലാക്കി എന്നു , ഹൃദയം പേരിനു മാത്രമേ മിടിക്കുന്നുള്ളുവെന്നും മനസ്സിലാക്കി കഴിഞ്ഞു , പിന്നെ എത്രയും വേഗം ആശുപത്രിയില്‍ എത്തിച്ചു , അവിടെ എത്തിയപ്പോഴേക്കും എന്‍റെ ഡെന്നിയുടെ ആത്മാവ് എന്നെന്നേയ്ക്കുമായി അവന്‍റെ ശരീരം വിട്ടുപോയിരുന്നു ....



എല്ലാം ദൈവത്തിന്റെ തീരുമാനങള്‍ എന്നാശ്വസ്സിക്കാന്‍ അല്ലാതെ നമുക്കെന്തു കഴിയാന്‍ , പിന്നീട് സത്യമായും എന്‍റെ ഡ്രൈവിംഗ് ശൈലി ആകെ മാറി , ഞങ്ങളൊരുമിച്ചു പ്രേമിച്ച "വേഗത" എന്ന കാമുകിയെ ഞങ്ങളിരുവരും കൈവിട്ടു , അന്ന് അവന്‍റെ അടക്കതിന്ടന്നു മൊബൈലില്‍ എനിക്ക് അറിയാത്ത നമ്പരില്‍ നിന്നും ഒരു മെസ്സേജ് കിട്ടി ,




" അത് നമ്മുടെ ഡെന്നി തന്നെയോ " അതായിരുന്നു മെസ്സേജ് !



ഞാന്‍ "എസ്" എന്നു മാത്രം മറുപടി അയച്ചു.



തിരകെ " എന്ന് അടകം " എന്നു മറുപടി ചോദ്യമായി വന്നു.



" ഇന്ന് കഴിഞ്ഞു " എന്നു ഞാന്‍ മറുപടി അയച്ചു.



തൊട്ടടുത്ത ദിവസ്സതിലെപ്പോഴോ ഞാന്‍ ആ നമ്പരില്‍ വിളിച്ചു , അത് അവള്‍ ആയിരുന്നു ഒരു തേങ്ങലോടെ "എനിക്ക് ഒന്ന് കാണാന്‍ കൂടി കഴിഞ്ഞില്ല " ഇത്രമാത്രം പറഞ്ഞു.



ആഴ്ചകള്‍ക്ക് ശേഷം ഒരു ദിവസ്സം ഞാന്‍ അവന്‍റെ വീട്ടില്‍ ചെന്നപ്പോള്‍ , എന്റെതായി അവിടെ ഉണ്ടായിരുന്ന കുറെ സാധനങ്ങള്‍ ഞാന്‍ ചോദിക്കാതെ തന്നെ പപ്പാ എടുത്തു തന്നു ഒപ്പം എന്നോട് ചോദിച്ചു മോനെ ഇനി എന്നോട് നീ സത്യമേ പറയാവൂ , അവന്‍ ഒരു കുട്ടിയുമായി .......



പപ്പാ എല്ലാം മനസ്സിലാക്കിയതുപോലെ തന്നെ സംസാരിക്കുന്നു , ഞാന്‍ ശരിക്കും അല്ഭുതപെട്ടു പോയി , പപ്പാ പറഞ്ഞു പണ്ടേ അവന്‍ സ്ഥിരമായി എന്നും ഡയറി എഴുതുമായിരുന്നു എന്ന് , എന്നോട് എല്ലാം പറഞ്ഞിട്ടുണ്ടെന്നും പപ്പാ മനസ്സിലാക്കി കഴിഞ്ഞു , പിന്നെ ഞാന്‍ ഒന്നും ഒളിച്ചില്ല , പക്ഷെ എനിക്ക് നമ്പര്‍ അറിയില്ല എന്നും മെസ്സേജ് വന്നതും ഞാന്‍ വിളിച്ചു സംസാരിച്ചതും ആ കുട്ടിയെ തന്നെ ആണോ എന്നതിനും ഉറപ്പില്ല എന്നു ഞാന്‍ പറഞ്ഞതും , പപ്പാ ആ നമ്പര്‍ അവന്‍റെ കുറിപ്പുകളില്‍ കാണിച്ചു തന്നു ....




ആരെയും ബുദ്ധിമുട്ടിക്കാത്ത, ഉപദ്രവിക്കാത്ത എല്ലാവരെയും സ്നേഹിക്കാന്‍ മാത്രമറിയുന്ന എന്‍റെ ഡെന്നി , ദൈവം തന്‍റെ കണക്കു പുസ്തകത്തില്‍ അവന് ഇത്രയേ ആയുസ്സ് കല്പ്പിചിരുന്നുല്ലോ ?

ഒരു ദിവസം നല്‍കിയ പാഠം

എവിടെ തുടങ്ങണം എങ്ങിനെ പറയണം എന്ന് എനിക്കറിയില്ല , അതാണ്‌ സത്യം , ഞാന്‍ ഇന്ന് കണ്ട ഒരു കാഴ്ച്ചയെ പറ്റിയാണ് ഇനി പറയുന്നത് എന്ന് മാത്രം പറയാം ...

ഇന്ന് ജൂലൈ ഇരുപതാം തീയതി തിങ്കളാഴ്ച , പതുവുപോലെ രാവിലെ ഓഫീസ്സില്‍ എത്തിയ എനിക്ക് അല്‍പ്പം കഴിയും മുന്പേ എന്‍റെ അടുത്ത ഒരു സുഹൃത്തിന്റെ കാള്‍ മൊബൈലില്‍ വന്നു , ഔദ്യോധികമായി കിട്ടിയ സുഹൃതെന്കിലും ഏറെ ഔപചാരികതകള്‍ ഇല്ലാത്ത തുറന്ന സൌഹൃദം , ഫോണ്‍ എടുത്ത ഉടനെ അദ്ദേഹം ചോദിച്ചു ,

-എവിടെയുണ്ട് ഇപ്പോള്‍

ഞാനോ ഇപ്പൊ ഓഫീസ്സില്‍ യേത്തിയാതെ ഉള്ളു ഏട്ട

-എടൊ മോളുടെ നില ഇത്തിരി കൂടുതലാ ഇന്ന് രണ്ടു കുപ്പി ബ്ലെടട് കൂടി വേണമല്ലോ ആരേലും ഉണ്ടോ ?

നമുക്കൊപ്പിക്കാം ഏതാ ഗ്രൂപ്പ് ?

-ഗ്രൂപ്പ് ഏതായാലും മതി മോള്‍ക്ക്‌ പ്ലേട്ട്ലെട് മാത്രം വേര്‍തിരിച്ചാണ് കുത്തി വെക്കുക്ക

അപ്പൊ പിന്നെ ഞാന്‍ വന്നാ പോരെ ?

-ഓ മതി ഇയാള് അവസാനം കൊടുത്തിട്ടിപ്പോള്‍ ആറു മാസ്സമായോ

പിന്നെ ഇപ്പൊ എട്ടോ ഒന്‍പതോ മാസ്സമായി ഞാന്‍ ദാ വരുന്നു ,

എന്നുപറഞ്ഞ്‌ ആ കാള്‍ അവസാനിപ്പിച്ചു , വേഗം കമ്പനി ഡ്രൈവെരിനെ വിട്ടു തരാന്‍ എം ഡി യോട് അനുമതി തേടി , ബാലന്‍ അതാണ്‌ ഞങ്ങളുടെ കമ്പനി ഡ്രൈവെരിന്റെ പേര് , ഞാന്‍ റീജിയണല്‍ ക്യാന്‍സര്‍ സെന്റെറില്‍ എത്തുമ്പോള്‍ അദ്ദേഹം എന്നെ കാത്തു നില്‍പ്പുണ്ടായിരുന്നു , കാറിന്റെ താക്കോല്‍ നല്‍കി പാര്‍ക്ക് ചെയ്യാന്‍ ഏല്‍പ്പിച്ചിട്ട് കാത്തു നില്‍ക്കാം എന്നേട്ട സുഹൃത്തിനെ തിരഞ്ഞു ഞാന്‍ രക്ത ബാന്കിലേക്ക് പോയി ....
എങ്ങും നിരാശയുടെ പ്രതിരൂപങ്ങലായ കുറെ മനുഷ്യര്‍ എന്തിലോ പ്രതീക്ഷ അര്‍പ്പിച്ചു കാത്തിരിക്കുന്നു എന്‍റെ സുഹൃതിന്റെതുല്‍പ്പാടെ വേറിട്ട ഒരു മുഖം പോലും അവിടെ ഞാന്‍ കണ്ടില്ല , പരിശോധനകള്‍ക്കും പൂരിപ്പിക്കലുകള്‍ക്കും ശേഷം എന്‍റെ ഊഴം വന്നെത്തി , എന്‍റെ ശരീരത്തില്‍ അധികമുള്ള ഒന്ന് മറ്റൊരാള്‍ക്കായി സന്ചിയിലേക്ക് ഊറ്റി നല്‍കവേ ശീതികരിച്ച മുറിയിലെ മരവിപ്പില്‍ മനസ്സ് അതിലേറെ മരവിപ്പിക്കുന്ന ആ കാഴ്ച ഞാന്‍ കണ്ടു ...

ആ ഗ്ലാസ്സിനപ്പുറത്തെ ഇടനാഴിയിലൂടെ നടന്നു നീങ്ങുന്ന ഒരമ്മ പിഞ്ചു തുടങ്ങിയ ബ്ലൌസും നിറം മങ്ങി തുടങ്ങിയ സാരിയുമാണ് വേഷം , ഒപ്പം നാലോ അഞ്ചോ വയസ്സുള്ള ഒരു പിഞ്ചു ബാലിക വളരെ ദൈന്യതയോടെ ഒപ്പം നടക്കുന്നു അവളുടെ മുഖത്തേക്ക് ഒന്നേ എനിക്ക് നോക്കാന്‍ കഴിഞ്ഞുള്ളൂ , എന്‍റെ കണ്ണ് നിറഞ്ഞു വന്നു , രേടിയെഷന്‍ ചികില്സയാലാവനം മുടികളൊക്കെ പൊഴിഞ്ഞു വികൃതമായ തലയില്‍ ഒരു കീറ പഴംതുണി കെട്ടി വെച്ചിരിക്കുന്നു , ഉടനെ ഇറങ്ങി ചെന്ന് വിവരങ്ങള്‍ തിരക്കാനോ ഒന്നും കഴിയുന്ന അവസ്തയിലായിരുന്നില്ലല്ലോ അപ്പോള്‍ ഞാന്‍ , എന്‍റെ മനസ്സ് ആ മുറിയില്‍ നിന്നും പുറത്തു ചാടാന്‍ വെപ്രാളപ്പെടുകയാരുന്നു , ആ കുരുന്നിനെ ഒന്ന് ആശ്വസിപ്പിക്കാന്‍ എന്നാലാവുന്നതുപോലെ എന്തെകിലും സഹായം അവര്‍ക്ക് ചെയ്യാന്‍ , രക്തം നല്‍കിയശേഷം എന്നെ കുറെ നേരം അവിടെ പിടിച്ചു ഇരുതിയില്ല്ലായിരുന്ണേല്‍ ഞാന്‍ അവര്‍ക്കൊപ്പം ഓടിയെത്തി ഒരു നല്ല ഉടുപ്പും തൂവാലയും എങ്കിലും ആ കുരുന്നിന്നു വാങ്ങി നല്‍കുമായിരുന്നു , കഴിഞ്ഞില്ല ഒന്നും കഴിഞ്ഞില്ല , നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി എന്നെ അവര്‍ പുറത്തു വിട്ടപ്പോള്‍ ഞാന്‍ കുറെ തിരഞ്ഞു അപ്പോഴേക്കും ആ അമ്മയും മകളും ആള്‍കൂട്ടത്തില്‍ അലിഞ്ഞു കഴിഞ്ഞു ...

സുഹൃത്തിന്റെ നാലുവയസ്സുകാരിയായ രക്താര്‍ബുദ ബാദിതയെ കാണാന്‍ കീമോ തെറാപ്പി റൂമിന് അടുത്ത് എത്തിയതും അവിടെ കണ്ട മുഖങ്ങള്‍ ആവട്ടെ പ്രതീക്ഷ പോലും നശിച്ച വെറും പേക്കോലങ്ങള്‍ , മുമ്പ്‌ കണ്ടതിനേക്കാളും ബീവല്സവും ഭയാനകവുമായ കാഴ്ച , എനിക്ക് എങ്ങോട്ടെങ്കിലും രെക്ഷപെടനമെന്നും മരണത്തിന്റെ മണമുള്ള ഈ നീ നശിച്ച സ്ഥലത്തേക്ക് ഇനി ഒരിക്കലും വരില്ലെന്നും തീരുമാനിച്ചു തിരികെ നടന്നെങ്കിലും , കഴിയുന്നില്ല അവിടെ വീണ്ടും പോകണമെന്നും നമ്മളാല്‍ കഴിയുന്ന സഹായം ആവശ്യമുള്ളവര്‍ക്ക് ചെയ്തു കൊടുക്കേണം , അതാണ്‌ ശരി അതാണ്‌ വേണ്ടതെന്ന് എന്നില്‍ തിരിച്ചരിവുലവാക്കാന്‍ ഒരു പക്ഷെ മഹാനായ ഈശ്വരന്‍ എനിക്ക് തന്ന അവസരമാണ് അതെന്നു ഞാന്‍ മനസ്സിലാക്കുന്നു ....

പ്രിയരേ എവിടെ നിന്ന് തുടങ്ങണം എങ്ങനെ തുടങ്ങണം എന്ന് എനിക്കറിയില്ല , അറിയാവുന്നവര്‍ ഒന്ന് പറഞ്ഞു താ , ഞാന്‍ എന്താണ് ചെയ്യേണ്ടത് ? ഒപ്പം കൂടാന്‍ താല്പര്യമുള്ളവര്‍ക്കും സ്വാഗതം !

പണമുള്ളവന് മാത്രമെ ഭൂമിയില്‍ ജീവിക്കാന്‍ അഥവാ ജീവിതം നീട്ടികിട്ടാനുള്ള ചികില്‍സക്ക് അര്‍ഹതയുല്ലോ ? ചിന്ടിക്കുവിന്‍ കൂട്ടരേ ഭൂമിയില്‍ ജീവിക്കാനുള്ള അവകാശം എല്ലാവര്ക്കും തുല്യമല്ലേ ? അപ്പൊ പണം ജീവന് അഥവാ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിന് വിലങ്ങു തടിയാവുന്നവരെ നമ്മള്‍ക്ക് കൂട്ടായി സഹായിക്കാന്‍ കഴിയില്ലേ ? എന്നോടൊപ്പം ഈ യെജ്നത്തില്‍ കൂടാന്‍ ആരുമില്ലേ ?

ഒരു കാര്യാം കൂടി ഇത്തരത്തില്‍ കഷ്ട്ടപെടുത്ത ഒരു രോഗം ക്യാന്‍സര്‍ അല്ലാതെ മറ്റൊന്നില്ല അപ്പോള്‍ നമുക്കെന്തു ചെയ്യാന്‍ കഴിയും ?

ലഹരിക്കടിമയായ ഞാന്‍ ...



          'വേഗത' എന്നും എനിക്ക് ഒരു ഹരമായിരുന്നു , പക്ഷെ അതിങ്ങനെ അടച്ചു പൂട്ടി സഞ്ചരിക്കുമ്പോള്‍ ശരിക്ക് അനുഭവിക്കാന്‍ , വായുവിന്റെ സമ്മര്ദമായി തൊട്ടറിയാന്‍ കഴിയാത്തതിനാല്‍ ആവണം ഒരേ സമയം ഒന്നും രണ്ടും കാറുകള്‍ സ്വന്തമായി ഉണ്ടെങ്ങിലും പ്രിയപ്പെട്ട യാത്രകള്‍ ബൈക്കില്‍ തന്നെ ആക്കുന്നത് . ഒരു അതിവേഗ ക്രൂയിസിംഗ് കഴിഞ്ഞും സിരകളില്‍ ബാക്കിനില്‍ക്കുന്ന ലഹരി അത് അനുഭവിച്ചരിഞ്ഞവര്‍ക്കെ അതിന്‍റെ ഒരു ത്രില്‍ അറിയൂ . ക്രൂയിസിംഗ് കഴിഞ്ഞു യന്ത്രം അതിന്‍റെ കറക്കം നിറുത്തിയാലും മനസ്സില്‍ നിന്നും പെട്ടന്ന് മായാത്ത ആ ലഹരി അപ്പോഴും സിരകളെ തുടിപ്പിച്ചു കൊണ്ടിരിക്കും കുറെ നേരത്തേക്ക് . ഡെന്നി എന്ന പ്രിയ സുഹൃത്തിന്റെ വാഹന അപകട മരണത്തിനു ശേഷം ഏഴെട്ടു വര്‍ഷത്തിനിടയില്‍ മൂന്ന് വര്ഷം മുമ്പ്‌ ഒരു തവണ സംഭവിച്ചതോഴിച്ചാല്‍ വളരെ കാലമായി ഈ ലെഹരി ഉപേക്ഷിച്ചതാണ് ഞാന്‍ . ആ ഒരു തവണ കായങ്ങുളത് തറവാട്ടില്‍ നിന്നും ഏറെനാകുലതെക്ക് നൂറ്റിയിരുപതു കി.മി. കാറില്‍ ഒരു മണിക്കൂര്‍ ഇരുപതു മിനിട്ട് , മിക്കപ്പോഴുമം നൂറിനു മേലില്‍ തന്നെ ആയിരുന്നു യാത്ര . കൂടെ എന്‍റെ സഹോദരനും ഉണ്ടായിരുന്ന ആ യാത്രയില്‍ വഴിക്ക് ഇടതു മുന്‍ ടയറു പൂര്‍ണമായും പൊട്ടി നശിച്ചു .


പക്ഷെ ഇന്ന് സാഹചര്യങ്ങളുടെ സമ്മര്ടതാല്‍ വീണ്ടും ഞാന്‍ ഇന്ന് ആ ലെഹരിക്ക് ഇത്തിരി നേരം അടിമപ്പെട്ടു . നിരവധി അനവധി തവണ മരണം മുഖാമുഖം കണ്ടിട്ടുണ്ട് എന്നിരുന്നാലും മറ്റൊരു ലഹരി വസ്തുവും നല്‍കാത്ത അത്ര ലഹരി നല്‍കുന്ന ഒന്നാനെനിക്കു വേഗത . ഒറ്റയ്ക്കാവുന്ന ഈ ആഴ്ച്ചവസാനത്തെ രാത്രി രാമെശ്വരതെക്ക് ഒരു യാത്രയാണ് ഞാന്‍ പ്ലാന്‍ ചെയ്തിരുന്നത് അതും രാജകീയ ഇരുചക്ര വാഹനത്തില്‍ . പക്ഷെ കൂടെ വരാമെന്ന ഏട്ട സുഹൃത്തിന്റെ എന്തോ അത്യാവശ്യം കാരാനമുള്ള അവസാന നിമിഷത്തെ പിന്‍വാങ്ങല്‍ കൊണ്ടാണ് ഞാന്‍ ഒരു സിനിമ കാണാന്‍ തീരുമാനിച്ചു സന്ദ്യക്ക് ടൌണിലേക്ക് ഇറങ്ങിയത്‌ . "കേരള വര്‍മ പഴശി രാജാ " കാണാന്‍ ആണ് പോയതെങ്ങിലും തിരക്ക് കാരണം ടിക്കെട്ടു കിട്ടാത്തതിനാല്‍ മറ്റൊരു സിനിമ കണ്ടു . ഏതാണ്ട് ഒന്‍പതു മണി ആയപ്പോള്‍ സിനിമ തീര്‍ന്നു കിഴക്കേ കോട്ട നിന്നും തിരിച്ചതാണ് ഞാന്‍ .



ഓവര്‍ ബ്രിഡ്ജ്നു മുകളില്‍ ട്രാഫിക്ക് സിഗ്നല്‍ കാത്തു നില്‍ക്കുമ്പോള്‍ മറ്റുവാഹനങ്ങള്‍ ഒരു പാട് ഉണ്ടെങ്ങിലും എല്ലാം കൂടി കൂടി കലര്‍ന്ന യന്ത്രങ്ങളുടെ മുരള്ച്ചകള്‍ക്കിടയില്‍ സിരകളെ വേഗത എന്ന ലഹരിയിലേക്ക് ആവാഹിക്കുന്ന ആ ശബ്ദം എന്നെ വീണ്ടും ചൂട് പിടിപ്പിച്ചു . എന്‍റെ തൊട്ടു വലതു വശത്തായി നില്‍ക്കുന്ന ബൈക്കില്‍ നിന്നാണ് ആ ശബ്ദം . അയാള്‍ വീണ്ടും വീണ്ടും അതിനെ ഒരു മത്സര കാളയെ വാശി പിടിപ്പിക്കും പോലെ ഇടയ്ക്കിടെ മുരള്‍ച്ച ഉണ്ടാക്കി കൊണ്ടേ ഇരുന്നു .


ഇരുനൂറു സി . സി . പള്‍സര്‍ ആണത് , പക്ഷെ കമ്പനി സൈലെന്സര്‍ മാറി ബാരെല്‍ ആക്കിയിരിക്കുന്നു . നല്ല ടോര്ഖിനോപ്പം ത്രസിപ്പിക്കുന്ന ശബ്ദവും . ഇത്രയൊക്കെ ശ്രദ്ധിച്ച ശേഷം ആണ് "റോഡ്സ്" എന്ന സ്ടിക്കെര്‍ ഞാന്‍ ശ്രദ്ധിച്ചത് . ഞാന്‍ മുമ്പ്‌ എപ്പോഴോ കേട്ടിട്ടുണ്ട് പാതിരാത്രി തലസ്ഥാനം വിറപ്പിക്കുന്ന പുലികള്‍ റോഡ്സും , ഗോസ്റ്റ്‌ രൈടെര്സ്സും , രണ്ടും തലസ്ഥാനത്തെ പ്രമുഖ ബൈക്ക് സ്ടണ്ടിംഗ് ടീമുകള്‍ .



രാത്രിയിലെ നഗര വീഥികള്‍ അവരുടെ കയ്യിലാണ് എന്തെല്ലാം റോഡില്‍ ബൈക്ക് കൊണ്ട് ചെയ്യാമോ അവര്‍ അതെല്ലാം ചെയ്യും നേരം പുലരുമ്പോള്‍ അങ്ങിങ്ങായി കാണുന്ന ടയറിന്റെ പാടുകള്‍ മാത്രം അവശേഷിച്ചു മറ്റൊരു രാത്രികായി അവര്‍ പിന്‍വാങ്ങും അതാണ്‌ പതിവ് .



ഇനി തിരികെ വരാം റോഡ്സ് എന്ന സ്ടണ്ടിംഗ് ടീമിലെ അങ്ങമായിരിക്കും ആ ബൈക്കെര്‍ അതുകൊണ്ട് തന്നെ ട്രാഫിക്‌ സിഗ്നല്‍ കിട്ടുന്ന അതെ നിമിഷം ഒരു മിന്നല്‍ പിണര്‍ പോലെ അവന്‍ ഈ കവല കടന്നിരിക്കും എന്ന് എനിക്ക് തോന്നി . ഞാന്‍ അവനോടു മത്സരിക്കാന്‍ തീരുമാനിച്ചു കൌന്‍ ഡൌണ്‍ ടൈമെരിലേക്കു ശ്രദ്ധ തിരിച്ചു , ഇനി പച്ച കിട്ടാന്‍ വെറും ഒന്‍പതു സെക്കെണ്ടുകള്‍ മാത്രം . മൂന്നു സെക്കെണ്ടുകള്‍ മാത്രം ബാക്കിനില്‍ക്കെ ഞാന്‍ സെല്‍ഫ് സ്ടാര്റെര്‍ സ്വിച്ചില്‍ വിരലമര്‍ത്തി ത്രസിപ്പിക്കുന്ന ശബ്ദമില്ലെന്കിലും "ഹോണ്ട" അല്ലെ അത്ര പിറകിലാവില്ലെലോ !



3,2,1... ദാ വിട്ടു ... ഞാന്‍ അവനെക്കാള്‍ സെക്കണ്ടുകളുടെ വ്യത്യാസത്തില്‍ ആ കവല ക്രോസ്സ് ചെയ്തു സ്ടെബിലൈസെദ് ആയി ആയുര്‍ വേദ കോളേജ് എത്തി . പിറകില്‍ അവന്‍ മല്‍സരത്തിന്റെ മൂടിലാണോ എന്നെനിക്കറിയില്ല എന്നാലും ഞാന്‍ അതിനു വേണ്ടി ആഗ്രഹിച്ചിരുന്നു എന്നത് സത്യം . പുളിമൂട് , സാച്യൂ എന്നീ ട്രാഫ്ഫിക്കുകള്‍ ഇതിനകം ഓഫ്‌ ചെയ്തിരുന്നു . ഞാന്‍ യുനിവേര്സിടി ക്യാമ്പസ്സിനു മുന്നിലെ ട്രാഫിക്കില്‍ എത്തിയതും ജസ്റ്റ്‌ റെഡ് ആയി . ഞാന നല്ല വെടിപ്പന്‍ ശബ്ദത്തോടെ ബ്രേക്കു ചെയ്തതും സ്ലോ ആകുമ്പോള്‍ എന്‍റെ പ്രതിയോഗി ട്രാഫിക്ക് കട്ട് ചെയ്തു പോയി . വിട്ടില്ല , റെഡ് സിഗ്നല്‍ കണ്ടിട്ടും നേരെ സെക്കെന്ദ്‌ ഇട്ടു കൂടെ പിടിച്ചു അണ്ടര്‍ പാസ്സിന് മുകളില്‍ രെക്ത സാക്ഷി മണ്ഡപം ട്രാഫിക്കില്‍ ഇത്തവണ അയാള്‍ക്ക്‌ കിട്ടി പണി , ഒരു ഒട്ടൊക്കാരാന് കുറുക്കു വെച്ചു . അയാളുടെ വണ്ടിയുടെ പിന്‍ വീല്‍ ലോക്ക് ആയി രോടിലുരഞ്ഞു പുക ഉയര്യ്ന്നത് എന്‍റെ ഹൈ ബീം വെട്ടത്തില്‍ എനിക്കിപ്പോ നല്ല വ്യക്തമായി കാണാം പക്ഷെ ശബ്ദം അത്രയ്ക്ക് അങ്ങോട്ട്‌ പോരായിരുന്നു . പെട്ടന്ന് ഒപ്പം എത്തിയ ഞാന്‍ സ്ലോ ചെയ്തു പതിയെ അയ്യാളോട് പറഞ്ഞു ,


" കഴിഞ ട്രാഫിക്കില്‍ ക്യാമറ ഉണ്ടായിരുന്നു പണികിട്ടുമോ ? "


" അതിനി നാളെ നോക്കാം "


എന്ന് മറുപടി കിട്ടിയതും എന്‍റെ ഒപ്പം ഉണ്ടായിരുന്ന അയാള്‍ ഒരു വെടിച്ചില്ല് കണക്കെ എന്നെക്കാള്‍ മുന്നോട്ട് പോയി . ഞാന്‍ വിടുമോ , കൂടെ പിടിച്ചു . നിയമസഭയുടെ മുന്നിലേക്ക് തിരിഞ്ഞതും ഒരു വല്യപ്പച്ചന്‍ കുറുക്കു ചാടിയതും പെട്ടെന്നായിരുന്നു . അയാള്‍ ബ്രേക്കു ചെയ്തു പക്ഷെ ഞാന്‍ സ്പീട് കുറയ്ക്കാതെ വെട്ടിയോഴിച്ചു വീണ്ടും മുന്നിലെത്തി . പി.എം.ജി. വരെ ഫുള്‍ ത്രോട്ടില്‍ കൊടുത്തിട്ടും എണ്‍പതു വരെയേ എത്തിയുള്ളൂ . അവിടെയും റെഡ് ഞാന്‍ എത്തി രണ്ടു സെക്കെണ്ടിനകം അയാളും എത്തി . ഒരു പോലെ വിട്ടു അവിടുന്ന് , പക്ഷെ തോട്ടുമുന്ബിലെ വളവില്‍ ഞാന്‍ വീണ്ടും മുന്നിലെത്തി . വളവില്‍ അയാള്‍ ബ്രേക്കു ചെയ്തു ഞാന്‍ ചെയ്തില്ല പകരം മോണോ സസ്പെന്‍ഷന്‍ എന്ന അമിത വിശ്വാസത്താല്‍ അല്‍പ്പം കിടത്തി എടുത്തു . എന്‍റെ ഇടതു കാലിലെ ഷൂ താഴെ ഉരഞ്ഞു , ഇടയില്‍ ഒരു സ്പീഡ് ബ്രേക്കെര് ഉണ്ടായിരുന്നെങ്കിലും പ്ലാമൂട് എത്തുന്നതിനു മുന്‍പുള്ള ചെറിയ ഇറക്കം മുതലാക്കി ജെങ്ങ്ശേന്‍ കടക്കുന്നതു എന്പതില്‍ .



പട്ടത്തെക്കുള്ള ചെറിയ കയറ്റം കയറും മുന്പേ സൂചിയെ നൂറിലെതിക്കണം എന്ന് കരുത്തിയതാണ് പക്ഷെ തൊണ്ണൂറു വരെയേ എത്തിയുള്ളൂ . പട്ടതും കിട്ടി ട്രാഫിക്‌ പണി വീണ്ടും നല്ല വെടിപ്പ് ശബ്ദത്തോടെ ചവിട്ടി നിര്‍ത്തി . അപ്പൊ ദാ അടുത്ത ശബ്ദം നിമിഷങ്ങള്‍ക്കകം അയ്യാളും എത്തി . ഇവിടെ കുറച്ചു തിരക്കുണ്ട്‌ പെട്ടെന്നെടുതില്ലേല്‍ പിന്നെ ബ്ലോക്കില്‍ പെട്ടത് തന്നെ . എന്തായാലും പച്ചകിട്ടിയതും ക്ലെച്ചു വിട്ടതും മാത്രം ഓര്‍മയുണ്ട് പി.എസ്.സി. ഓഫീസിനു മുന്ബിലെതിയപ്പോള്‍ സൂചി അറുപതു കടന്നു കഴിഞ്ഞു ഇനി ട്രാഫിക്കില്ല വന്‍വെയും ആണ് , ഞാന്‍ വീണ്ടും ഫുള്‍ ത്രോട്ടില്‍ . സൂചി നൂറു തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ സെന്റ്‌.മേരി സ്കൂള്‍ പാസ് ചെയ്യുമ്പോള്‍ ഞാന്‍ മറ്റൊരു കാര്യം കൂടി ഓര്‍ത്തു "the fastest indian" എന്ന പരസ്യ വാചകം ഉള്ള വണ്ടി ആണ് പിന്നില്‍ പക്ഷെ പയ്യന്‍ പോര .



ബിഗ്‌ ബസ്സാരിനു മുന്നില്‍ നിന്നും ത്രോട്ടില്‍ ഓഫ്‌ ചെയ്തു കേസവടാസപുരം തിരിഞ്ഞതും എന്‍റെ മുന്നില്‍ കയറി അയ്യാള്‍ . പക്ഷെ ഏറെ മുന്നോട്ടു പോകും മുന്പേ ചവിട്ടേണ്ടി വന്നു . മുന്നില്‍ ചൈന വന്മതില്‍ പോലെ ഒരു സൂപ്പര്‍ ഫാസ്റ്റ് പോകുന്നു ഉള്ളൂര്‍ വരെ കിട്ടുന്ന ചെറിയ ഇറക്കത്തിന്റെ ആനുകൂല്യം മുന്നില്‍ കണ്ടു ഞാന്‍ എതിരെ വന്ന കാറിനും സുപ്പെരിനും ഇടയിലൂടെ കൃത്യമായ ടിമിംഗ് വച്ച് വീണ്ടും മുന്നില്‍ കയറി , സൂചി വീണ്ടും എണ്‍പതു . ഇറക്കം ഇറങ്ങി പാലം കയറിയതും മുന്നില്‍ ഒരു ഓട്ടോ കാരാന്‍ ദാ ചവിട്ടുന്നു എതിരെ ഒരു ബസ്സും വരുന്നു . വീണ്ടും ചവിട്ടു , ഓട്ടോയുടെ ബാക്ക് ബംബറില്‍ തട്ടിയെങ്ങിലും ടയറും റോഡും തമ്മിലെ കിടിലന്‍ ഉരച്ചില്‍ ശബ്ദം ഓട്ടോയില്‍ മുട്ടിയ ശബ്ദത്തെ മറച്ചു കളഞ്ഞു . എന്‍റെ ഇടതു വശത്തായി അയാളും വന്നു ബ്രേക്ക് ചെയ്തു . പക്ഷെ എതിരെ വന്ന ബസ്സ് പകുതി കടന്ന ഗ്യാപ്പില്‍ ഞാന്‍ വീണ്ടും മുന്നോട്ട് .



ഉള്ളൂര്‍ ജെങ്ങ്ഷനില്‍ വലതു കാലിലെ ഷൂവും താഴെ ഉരച്ചാണ് തിരിഞ്ഞത് , കൊച്ചുള്ളൂര്‍ എത്തിയപ്പോഴേക്കും വീണ്ടും എണ്‍പതു , പിന്നീടെപ്പഴോ നൂറും കടന്നു പോങ്ങമ്മൂടെതി കാല്‍നട യാത്രികര്‍ക്ക് ക്രോസ്സ് ചെയ്യാന്‍ സ്ലോ ചെയ്തപ്പോള്‍ പിന്നില്‍ പ്രതിയോഗി ഇല്ല എന്ന വാസ്തവം ഞാന്‍ മനസിലാക്കുന്നത്‌ . പക്ഷെ ആ ട്രെണ്ട് കളയാതെ ശ്രീകാര്യത്ത് " തറവാട്ടില്‍ " എത്തി ആദ്യ പെഗ്ഗിനു ഓര്‍ഡര്‍ ചെയ്യുമ്പോളും എന്‍റെ സിരകളില്‍ വേഗത പകര്‍ന്ന ലെഹരി ശമിചിട്ടില്ലായിരുന്നു ...

Tuesday, September 7, 2010

എന്‍റെ അനുഭവ കവിത...

മഴത്തുള്ളിയുടെ പരിശുദ്ധി ഉണ്ടെന്നു അവകാശപ്പെടുന്ന ആര്‍ക്കും

അതില്ലെന്ന നഗ്ന സത്യം വൈകിയാണെങ്കിലും തിരിച്ചറിയുന്നു ഞാന്‍...


ദാഹത്താല്‍ മൊത്തിയ മഴതുള്ളി എപ്പഴോ തിരികെ മുള്ളായി എന്നെ നോവിച്ചപ്പോള്‍,

മാറ് പിളര്‍ന്നു ഞാന്‍ വേര്‍പെടുത്തിയത് മുള്ള് തറച്ച സ്വന്ദം ഹൃദയത്തെ...




ബോധി വൃക്ഷത്തിന്‍റെ തണലിലല്ലെങ്കിലും പ്രിയ തോഴരേ, വേദന ഭൂധോടയമായി

എന്നുടെ ആത്മാവിന്‍ അന്തരാളങ്ങളില്‍ എന്നേ മുളപൊട്ടി വേരുരച്ചുംപോയി...




ക്രിസ്ടുവല്ലെന്കിലും കൃഷ്ണന്‍ അല്ലെന്കിലും ഗൌതമ ബുദ്ധനെ

പോലെ അല്ലെന്കിലും ഞാനും വെറുമൊരു ബുദ്ധനെ പോലെയായി...




അന്നുമുതല്‍ എപ്പഴോ മഴതുള്ളി കാണുമ്പോള്‍ അസ്ഥിയില്‍ കൂരമ്പ്‌

പോലുള്ള മുള്ളുകള്‍ തറക്കുന്ന ഭ്രാന്തമാം വേദന കീഴപ്പെടുതുന്നെന്നെ...




ജാതി വേണ്ടെന്നു അരുളിയ ഗുരുവിന്‍റെ ശിഷ്യന്‍മാര്‍ അദ്ദേഹത്തെ

വിറ്റു കീശ നിറക്കുമ്പോള്‍ ബോധി വൃക്ഷം വെട്ടി ചുടല കത്തിച്ചുപോയ്...




അതുകണ്ട് വ്യസനിച്ചു ബോധം വെടിന്ജോരെനിക്കന്നു ദാഹജലം

പോലും ഇറ്റിച്ചു നല്‍കാതെ ജാതി പ്രചാരകര്‍ എന്നെ കടന്നു പോയി...



ജാതി ബോധത്തിന്റെ ഹിമാലയം കേറിയോരാനന്ദം എന്റെമേല്‍

പ്രഹരമായി ചവിട്ടായി ഏല്പ്പിചവരെന്നെ ക്ഷമയുടെ അളവുകോലാക്കി...




ക്രിസ്ടുവായില്ലെന്കിലും കൃഷ്ണന്‍ അല്ലെന്കിലും ഗൌതമ ബുദ്ധനെ

പോലെ അല്ലെന്കിലും ഞാനും വെറുമൊരു ബുദ്ധനെ പോലെയായി...

Monday, September 6, 2010

എന്നെ പറ്റി ചിലത്

മഴ എന്നും കിടാങ്ങളെ പോലെ ആണ്. മഴക്കെന്നും കുട്ടിത്തമാണ് ചിലപ്പോള്‍ ഓടിനടക്കും, തുലാത്തില്‍ അലസ്സമായി ഉറങ്ങും പോലെ, വേനലില്‍ ആര്‍ത്തലച്ചു കരയും, ഇടവപ്പാതിയില്‍ വാശിപിടിച്ചു പെയ്യും. പക്ഷെ ജലത്തിന്റെയും ആകാശത്തിന്റെയും സുന്ദരിയായ ഈ പുത്രിക്ക് ഇനിയും തിരിച്ചറിയാത്ത എത്ര മനോഹര ഭാവങ്ങള്‍.


ജലത്തിന്റെ ബീജം നീരാവിയായി ആകാശത്തിന്റെ ഗര്ഭാശയതിലെത്തി പിറവിയെടുതവല്‍ മഴ. ഗര്‍ഭാവസ്ഥയില്‍ ആദ്യം നീരാവിയും പിന്നെ മേഖവുമായി ആയി ഗര്‍ഭസ്ഥ ശിശു ആയിരുന്നവള്‍ മഴ. മാസ്സം തികഞ്ഞപ്പോള്‍ കാറ്റാകുന്ന പെട്ടെച്ചി ആകാശത്തിന്റെ പേരെടുത്തു. പക്ഷെ പെറ്റമ്മ ആ മുഖമൊന്നു കാണും മുന്പേ മഴയെന്ന മനോഹര പുത്രിയെ ആ കള്ളി പെട്ടച്ചി തട്ടിയെടുത്തു ഭൂമിയെന്ന വളര്‍ത്തമ്മയെ വളര്‍ത്താന്‍ ഏല്പിച്ചു.


മാമലകളും താഴ്വാരങ്ങളും പാലൂട്ടി വളര്‍ത്തിയവളെ ആദ്യമൊരു നീര്ച്ചാലാക്കി. പിന്നീട് കാട് നല്‍കിയ ചേലകള്‍ അണിഞ്ഞു അവളൊരു അരുവിയായി ബാല്യം പിന്നിട്ടു. യവ്വനത്തില്‍ ഒരു കുഞ്ഞു പുഴയായി പിന്നീട് ഒരു മഹാ നദിയായി ജീവിച്ചവള്‍ വാര്‍ധക്യത്തില്‍ ഒരു മഹാസാഗരമായി.


പക്ഷെ ആകാശത്തിനു ജനിക്കാതെ പോയ കുഞ്ഞുങ്ങള്‍, അവരെ കുറിച്ച് ആരും അലോചിച്ചതെ ഇല്ല. ആകാശത്തിനു ജനിക്കാതെ പോയ കുഞ്ഞുങ്ങള്‍ നീരാവിയെന്ന ഗര്‍ഭാവസ്ഥയില്‍ നിന്നും കറുത്തിരുണ്ട മഴ മേഖം ആവാതെ പഞ്ഞിപോലത്തെ നനുത്ത വെള്ളിമെഖങ്ങളായി. ജനിക്കുംമുന്പേ മഴയുടെ വളര്‍ത്തമ്മയുടെ കൊടുമുടികളില്‍, താഴ്വാരങ്ങളില്‍ വെള്ളിമെഖങ്ങള്‍ കോട മഞ്ഞായി വ്യാപരിച്ചു. മഴയെക്കാള്‍ ഏറെ മനോഹര ഭാവങ്ങള്‍ ഉണ്ടെങ്ങിലും അതിനെ ആരും ആത്മാവിനോട് ചേര്തുവെചു ഇഷ്ട്ടപെട്ടില്ല, ആരും പുകഴ്ത്തി പറഞ്ഞില്ല, കവികള്‍ പുകഴ്ത്തി പാടീല്ല.
 

വെള്ളി മേഘങ്ങളുടെ മനസ്സുമായി ഇവിടൊരാള്‍, എന്നെങ്ങിലും ഒരു മഴ മേഘമായി പരിണമിച്ചു പെയ്തൊഴിയാന്‍ കാത്തിരിക്കുന്നു...